കേന്ദ്ര സര്‍ക്കാറില്‍ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിലും ജമ്മു കശ്മീരിലൽ നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും സംഘടന സർക്കാരിനെ വിമർശിച്ചിരുന്നു.
2014 ൽ ഐ.എസ് ഇറാഖ് കീഴടക്കിയപ്പോൾ നിരവധി യസീദി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെട്ടതായി കണക്കാക്കുന്ന രണ്ടായിരത്തോളം പേർക്ക് ആവശ്യമായ പരിചരണവും ലഭിച്ചിട്ടില്ല. കുട്ടികളെ പലരും തെരുവിൽ ഉപേക്ഷിക്കുകയാണെന്നും അവർക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്നും ആംനസ്റ്റി പറയുന്നു.